മുഹമ്മദ് അൽഗസാലി
നന്മയുടെയും ഔന്നത്യതിന്റെയും വഴിയിലേക്കുള്ള പ്രഥമ കാല്‍വെയ്പ് എന്തായിരിക്കണം?
നിസ്സംശയം പറയാം, അല്ലാഹുവിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുക തന്നെ.
എന്നാല്‍ അത്രയുംകൊണ്ട് മതിയോ? ഒരിക്കലും പോരാ. അറിഞ്ഞതിനനുസരിച്ചുള്ള
കര്‍മവും കൂടി അനിവാര്യമാണ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം ചേര്‍ത്തും പേര്‍ത്തും
പറയുന്നുണ്ട്. വിശ്വാസത്തോടൊപ്പം കേള്‍വിയും അനുസരണവും വേണ്ടാതുന്ടെന്നു അത്
വ്യക്തമാക്കുന്നു:<!–more–> ” ദൈവദൂതന് തന്റെ നാഥനില്നിന് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു,
അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും
വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. ‘ദൈവദൂതന്മാരില് ആരോടും
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ’ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ
പ്രാര്‍ഥിക്കുകയും ചെയ്യുന്നു:”ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ മാപ്പേകണമേ. നിന്നിലെക്കാനല്ലോ ഞങ്ങളുടെ മടക്കം.”
ഇവിടെയാണ് മതവാദികള്‍ക്ക് അടി തെറ്റിയത്. അവര്‍ കേവലമായ വിശ്വാസംകൊണ്ട്
മതിയാക്കി, കര്‍മമുഖത്ത് വിമുഖത കാട്ടുകയോ തിരിഞ്ഞു നില്‍ക്കുകയോ
ചെയ്തു. മതകീയതയുടെ ഈ വികലവല്ക്കരണം ഒരു നൈരന്തര്യമായി കാലഘട്ടങ്ങളിലൂടെ
കടന്നു പോന്നിട്ടുണ്ട്. ദൈവത്തെ നന്നായറിഞ്ഞിട്ടും അവന്റെ ആജ്ഞകള്‍ കേള്‍ക്കാനോ
അനുശാസനകള്‍ അനുസരിക്കാനോ, കൂട്ടാക്കാതിരിക്കുകയോ വിമുഖത കാണിക്കുകയോ
ചെയ്യുന്നത് – കാരണം ധിക്കാരമോ ദൌര്‍ബല്യമോ എന്തായാലും – ഒരു ദുരന്തമായി ഇന്നും
തുടര്‍ന്ന് പോരുന്നു.
ആദ്യമായി അല്ലാഹുവിനോട് കയര്‍ത്തതും അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതും
ഇബലീസ് തന്നെ. ദൈവാസ്തിക്യത്തില്‍ അണുവളവു ശങ്കയില്ലാത്തവനാണ് ഇബലീസ്.
എന്നിട്ടും ദൈവകല്പന അവന് തള്ളിക്കളഞ്ഞു. എത്ര നിന്ദ്യവും നിലവാരമില്ലാത്തതുമായ
നിലയിലാണ് ആ നീചന് തന്റെ ധിക്കാരത്തിന് ന്യായം ചമച്ചത്.”അവന് പറഞ്ഞു: ഞാനാണ് അവനെക്കാള്‍ മെച്ചം.
നീയെന്നെ സൃഷ്ടിച്ചത് തീയില്‍നിന്നാണ്. അവനെ മണ്ണില്‍നിന്നും.” അവിടംകൊണ്ടും തീര്‍ന്നില്ല
ആ അധികപ്രസംഗം: വെല്ലുവിളിച്ചും വംബതരമിളക്കിയും ആദംമക്കളെ അവന് ഭീഷണിപ്പെടുത്തി.
അവന് പുലമ്പി: “നീ എന്നെ വഴി പിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും. പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെപ്പേരെയും നന്ദിയുള്ളവരായി നിനക്ക് കാണാനാവില്ല.”
ഇബലീസ് ചെയ്ത തെറ്റ് ശ്രദ്ധിച്ചു നോക്കൂ. കേവലം ഒരു പാപമെന്നതിനപ്പുറം അഹങ്കാരവും ധിക്കാരവുമാനത്തില് മുഴച്ചുനില്‍ക്കുന്നത്. അത് മാപ്പര്‍ഹിക്കാത്ത പാപമായതും
അതുകൊണ്ടുതന്നെ. ഈ പാപികള്‍ നരകത്തിന്റെ ഇന്ധനമായിരിക്കുമെന്നത് തീര്‍ച്ച.
ഇനി രണ്ടാമത്തെ തെറ്റിന്റെ കാര്യമെടുക്കുക. ആദമും ഇണയുമാണവിടെ. വിലക്കപ്പെട്ട കനി ഭുജിച്ചതാണവര് ചെയ്ത തെറ്റ്. അത് പക്ഷെ ധിക്കാരമായിരുന്നില്ല. പിശാചിന്റെ വന്ച്ചനാത്മകവും നിരന്തരവുമായ മധുരപ്രലോഭനങ്ങളില് ഒരു ദുര്‍ഭലനിമിഷത്തില്‍ അകപ്പെട്ടു പോയതിന്റെ പരിണ തിയായിരുന്നത്. പെട്ടെന്ന് തന്നെ നേര്ബോധത്തിലേക്ക് തിരിച്ചുന്ന അവര്‍ കേണു: “ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമാം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിതീരും.”
രണ്ടു പാപങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. ആദ്യത്തേത് കലര്‍പ്പറ്റ ധിക്കാരമായിരുന്നെന്കില്
രണ്ടാമത്തേത് തീര്‍ത്തും സഹജമായ ദൌബര്ല്യത്തിന്റെ നൈമിഷികമായ വഴുക്കല്‍ മാത്രമായിരുന്നു. ഭൂമുഖത്ത് നടമാടിക്കൊണ്ടിരിക്കുന്ന തെറ്റ്കുറ്റങ്ങളെ അഭിവീക്ഷിച്ചാല് അവ ഈ
രണ്ടാലൊരു ഗണത്തില്‍ പെട്ടതാണെന്ന് കാണാം. അതായത് ഒന്നുകില്‍ പൈശാചികവും അല്ലെങ്കില്‍ മാനുഷികവും. ഒന്നുകില്‍ ആദമിന്റെ വീഴ്ച, അല്ലെങ്കില്‍ ഇബലീസിന്റെ ധിക്കാരം! രണ്ടും തീരുമാനിക്കപ്പെടുന്നത് പാപത്തിന്റെ ശൈലിയും പാപിയുടെ സമീപനവുമൊക്കെ നോക്കിയായിരിക്കും.
ഒരു ദുര്‍ബലനിമിഷത്തില്‍ അടിപിഴക്കുകയും പിന്നെയതില്‍ ഖേടിക്കുകയും ചെയ്യുന്നവരുണ്ട്. ദൈവികവിധികളെ തട്ടിമാറ്റി കുറ്റങ്ങളെ നിയമമാക്കുന്നവരുണ്ട്. എല്ലാം നമുക്ക് സുപരിചിതം. ഇവടെപ്പക്ഷേ വിശ്വാസികളെ പറ്റിയാണ് പറയുന്നത്. തെറ്റിലകപ്പെടുകയും ചെയ്തത് തെറ്റായിപ്പോയെന്ന് ബോധ്യപ്പെടുകയും പിശാചിനൊപ്പം കൂടാതെ ദൈവസരണിയില്‍ നിലയുറപ്പിക്കാന്‍ വെംബുകയും ചെയ്യുന്നവര്‍. പാപസുരക്ഷിതത്വം പടച്ചതമ്പുരാന് കല്പിചിട്ടില്ലല്ലോ. വീണാല്‍ എഴുന്നേല്‍ക്കാനും അബദ്ധങ്ങള്‍ തിരുത്താനും പാപം ചെയ്താല്‍ പശ്ചാതപിക്കാനും ആണ് നമുക്ക് നല്കപ്പെട്ട നിര്‍ദ്ദേശം. തെറ്റ്കുറ്റങ്ങളില്‍ അഭിരമിക്കലും നിലകൊള്ളലുമാണ് അപകടകരം. അത് നിശ്ചയമായും നാശത്തിലാണ് കൊണ്ടെത്തിക്കുക. അല്ലാഹു പ്രവാചകനോട് പറഞ്ഞത് കേട്ടില്ലേ: “നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപിച്ചാല്‍ നീ പറയണം: നിങ്ങള്‍ക്ക് സമാധാനം.
നിങ്ങളുടെ നാഥന് കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മകാരണം വല്ല തെറ്റും ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ചു കര്‍മങ്ങള്‍ നന്നാക്കുകയുമാനെന്കില് അറിയുക: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. ഇവ്വിധം നാം തെളിവുകള്‍ വിവരിച്ചു തരുന്നു. തെമ്മാടികളുടെ വഴി വ്യക്തമായി വേര്‍തിരിഞ്ഞു കാണാനാണിത്.”
നന്മയില് വല്ലപ്പോഴും സംഭവിച്ചേക്കാവുന്ന ഉദ്ദേശ്യത്തലര്ച്ച തിന്മ ചെയ്യാനുള്ള തീരുമാനമായി മാറിക്കൂടാ ഒരിക്കലും. അല്ലാഹുവിലേക്കുള്ള മടക്കമാണ് വിവേകവും ഗുണപ്രദവും. തിരുനബിയുടെ ഈ ചിത്രീകരണം ശ്രദ്ധിക്കൂ.അല്ലാഹു പറഞ്ഞതായി അവിടന്നു ഉദ്ധരിക്കുന്നു: “മനുഷ്യാ! എഴുന്നേല്ക്കൂ, ഞാന്‍ നിന്റടുതെക്ക് നടന്നുവരാം. എന്നിലേക്ക് നടന്നടുക്കൂ, ഞാന്‍ ഓടിവരാം” പശ്ചാതപിക്കുന്നവര്‍ക്ക് ദൈവത്തിന്റെ സ്വാഗതമോത്തു കണ്ടില്ലേ? എത്ര ഹൃദ്യം! ഈയര്‍ഥത്തിലുള്ള തിരുമൊഴികള്‍ ഇനിയുമുണ്ട് വളരെ. കുറ്റങ്ങള്‍ ജീവിതച്ചര്യയാക്കുകയും
നൂറാളുകളെ വകവരുത്തുകയും ചെയ്തയാളുടെ പശ്ചാതാപകഥ പ്രവാചകന് പറഞ്ഞു തന്നത്
പ്രസിദ്ധമാണല്ലോ. പുതുജീവിതത്തിനുള്ള ഒരുക്കതിനിടെ തന്നെ അയാള്‍ മരണമടഞ്ഞു. എന്നാല്‍ ആ മനംമാറ്റം വൃഥാവിലായില്ല. ദുന്യാവില് നിന്ന് അയാള്‍ തിരിഞ്ഞു നടന്നത് നേരെ സ്വര്ഗത്തിലെക്കായിരുന്നു. നോക്കൂ ദിവ്യകാരുണ്യത്തിന്റെ അപാരത! തന്നിലേക്ക് മുന്നിട്ടുവരുന്നവരെ അല്ലാഹു ഒരിക്കലും ആട്ടിയോടിക്കയില്ല. ഉദ്ദേശ്യശുദ്ധിയാണ് മുഖ്യം. അവന്റെ അരുളപ്പാടു കേള്‍ക്കൂ: “പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവൃത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് നാം പാപങ്ങള്‍ പൂര്‍ണമായും പൊറുത്തു കൊടുക്കും.”
ഇരുട്ടിലെ ജീവിതം ഇസ്ലാം പൂര്‍ണമായും തിരസ്കരിക്കുന്നു. രഹസ്യവും പരസ്യവും ഒരുപോലെ പവിത്രമായിരിക്കനമെന്നാണ് വിശ്വാസികളോട് അതിന്റെ നിഷ്കര്‍ഷ. ജനങ്ങളില്‍നിന്ന് മറച്ചുവെക്കുകയും അല്ലാഹുവിനെ വകവെക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് പരമമായ നാശം തന്നെയാണ് ഫലം. തിരുഷിശ്യനായ സൌബാനില്നിന്നും ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:
“തിരുനബി പറഞ്ഞു: എന്റെ സമുദായത്തിലെ ഒരു വിഭാഗം ജനങ്ങളെ എനിക്കറിയാം. അവര്‍ അന്ത്യനാളില്‍ പര്വതംകണക്കെ സല്‍കര്‍മങ്ങളുമായി വരും. എന്നാല്‍ അല്ലാഹു അവ ധൂളിയാക്കിക്കളയും. സൌബാന്‍ പറഞ്ഞു: പ്രവാചകരെ, അവരാരാനെന്നു വിവരിച്ചുതന്നാലും, അറിയാതെ ഞങ്ങള്‍ അക്കൂട്ടരില്‍ പെട്ടുപോകാതിരിക്കാന്‍! അവിടന്നരുളി: അറിഞ്ഞുകൊള്ളുക! അവര്‍ നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരും തന്നെ. നിങ്ങളെപ്പോലെ അവരും രാത്രിയില്‍ ഉപാസനകളര്പ്പിക്കും.പക്ഷെ ഒറ്റക്കായാല്‍ അക്കൂട്ടര്‍ ദൈവികപവിത്രതകളെ പറിച്ച്ചുചീന്തും.”
അകം ദുഷിച്ച സാത്വികത കൊടും കുറ്റമാണ്. പുറം മിനുക്കുന്നവരും പുറം പൂച്ചുകളില്‍ അഭിരമിക്കുന്നവരുമാണ് പലരും. കൂടെക്കിടന്നവര്‍ക്കല്ലേ രാപ്പനിയറിയൂ!
വിശ്വാസി തേനീച്ചയെപ്പോലെയാണ്. തോട്ടങ്ങളിലും പൂന്തോപ്പുകളിലും ചുറ്റിപ്പറന്നു മധു നുകര്‍ന്ന് അത് എല്ലാവര്ക്കും തേന്‍ തരുന്നു. സന്തോഷമല്ലാതെ വല്ലതും തേനീച്ചയില്‍ നിന്ന് അനുഭവപ്പെടുന്നുണ്ടോ നമുക്ക്?
Arabic
English
Spanish
Russian
Romanian
Hindi
Tagalog
Bengali
Sinhalese
Nepali

