ദൈനംദിന പ്രാര്‍ഥനകള്‍

ദൈനംദിന പ്രാര്‍ഥനകള്‍

pradly

ഉറക്കം ഉണരുമ്പോ
ള്‍

الحَمْدُ لله الذِي أحيَانا بَعْدَ ما أمَاتنَا وإِلَيْهِ النُشُور (بخاري)

(ഞങ്ങളെ രമിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിന് സര്‍വ്വസ്തുതിയും. അവനിലേക്ക് തന്നെയാണ് പുനരുജ്ജീവിപ്പിക്കുന്നതും.)
പ്രഭാതത്തിലെ പ്രാര്‍ഥനകള്‍

أصْبَحْناَ وأَصْبَحَ المُلْكُ لله ربِّ العَالمِين، اللهمَّ إنِّي أَسْأَلُكَ خَيرَ هَذا اليَومِ وَفَتْحَهُ ونَصْرَهُ ونُورَهُ وَبَرَكَتَهُ وهُداهُ وَأَعُوذُ بكَ مِنْ شرِّ مَا فِيهِ وَشَرِّ مَا بَعْدَهُ (ابوداود)

(ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചു. ലോകത്തിന്റെ ആധിപത്യം മുഴുവന്‍ സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു. അല്ലാഹുവേ, ഈ ദിനത്തിലെ നന്മയും വിജയവും സഹായവും പ്രകാശവും അനുഗ്രഹങ്ങളും സന്മാര്‍ഗവും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ദിനത്തിലുള്ള എല്ലാത്തിന്റെയും അതിനുശേഷമുള്ള എല്ലാത്തിന്റെയും ഉപദ്രവത്തില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുകയും ചെയ്യുന്നു.)

اللهُمّ بِكَ أَصْبَحْنَا وَبِكَ أمْسَيْنَا وَبِكَ نَحْيى وَبِكَ نَمُوتُ وَاِلَيْكَ النُّشُورَ (ترمذي)

(അല്ലാഹുവേ, നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ ജീവിക്കുന്നു, മരിക്കുന്നു, പുനരുജ്ജീവിപ്പിക്കപ്പെടുന്നതും നിന്നിലേക്ക് തന്നെയാണ്.)

أَصْبَحْنَا عَلَى فِطْرَةِ الإِسْلاَم وَكَلِمة الإخْلاص وعلى دينِ وَعَلَى دِينِ نَبِيِّنَا مُحَمّد صلّى الله عَلَيْهِ وَسَلّم وَعَلى مِلّةِ أَبِينَا اِبْرَاهِيمَ حَنِيفًا وَمَا كانَ مِنَ المُشْرِكِين (أحْمد، دارمي)

(ഇസ്‌ലാമിന്റെ പ്രകൃതിയിലും നിഷ്‌കളങ്കതയുടെ വചനത്തിലും നമ്മുടെ നബി മുഹമ്മദിന്റെ(സ) ദീനിലും ഋജുമാനസനായ, ബഹുദൈവവിശ്വാസികളില്‍ ഉള്‍പ്പെടാത്ത നമ്മുടെ പിതാമഹന്‍ ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തിലുമായി നാമിതാ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു.)

രാവിലെയും വൈകുന്നേരവും

بِسْمِ الله الّذِي لا يَضُرّ مَعَ اسْمِهِ شَيْءٌ في الأرْضِ وَلا في السّمَاءِ وَهُوَ السّمِيعُ العَلِيمُ،

(ആരുടെ നാമത്തോടെ ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു വസ്തുവും ഉപദ്രവിക്കുകയില്ലയോ ആ അല്ലാഹുവിന്റെ നാമത്തില്‍, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രേ.)
പ്രാര്‍ഥനകളുടെ നേതാവെന്ന് പേരുള്ള താഴെ പറയുന്ന പ്രാര്‍ഥന രാവിലെയും വൈകുന്നേരവും ചൊല്ലുന്നതിന് വലിയ പ്രാധാന്യമുണ്ട്.

اللَّهُمَّ أَنْتَ رَبِّي لا إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإنَّهُ لا يَغْفِرُ الذُّنُوبَ إِلاَّ أَنْتَ

(അല്ലാഹുവേ, നീ എന്നെ സൃഷ്ടിച്ച നാഥനാണ്. നീയല്ലാതെ ഒരു ആരാദ്യനുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ അടിമയാണ്. എന്റെ കഴിവിന്റെ പരമാവധി നിന്റെ കല്‍പനയും നിന്നോടുള്ള കരാറും അനുസരിച്ച് ഞാന്‍ നിലകൊള്ളുന്നതാണ്. എന്റെ പ്രവൃത്തിയുടെ ദോഷത്തില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുന്നു. നീ എനിക്ക് ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ നിന്നോട് ഞാനിതാ സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. നീയല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ മറ്റാരുമില്ല.)

വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍
മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ആദ്യം ‘ബിസ്മില്ലാഹ്’ എന്നും പിന്നെ

اللهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبْثِ والخَبَائِثِ (مُتفق عليه)

(അല്ലാഹുവേ, മ്ലേഛതകളില്‍ നിന്നും മ്ലേഛമായവയില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു) എന്നും പറയണം.
വിസര്‍ജനസ്ഥലത്ത് നിന്ന് പുറത്ത് കടന്നാല്‍ غَفْرَانَكَ (അല്ലാഹുവേ, നിന്റെ മാപ്പ് ഞാനാവശ്യപ്പെടുന്നു) എന്ന് നബി(സ) പ്രാര്‍ഥിച്ചിരുന്നതയി ആഇശ(റ) പ്രസ്താവിക്കുന്നു.

الحمد لله الذي أذهب عني الأذى وعافاني

(എന്നില്‍ നിന്നും ഉപദ്രവത്തെ നീക്കുകയും സൗഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും)

വസ്ത്രം ധരിക്കുമ്പോള്‍

الحَمْدُ لله الذِي كَسَانِي هَذا وَ رَزَقَنِيه من غَيْرِ حَوْلِ مِنِّي وَ لَا قُوَّةٍ

(എന്റെ കഴിവോ ശക്തിയോ കൂടാതെ ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും അതെനിക്കു നല്‍കുകയും ചെയ്ത അല്ലാഹുവിനു സര്‍വസ്തുതി.)

اللهُمَّ  لَكَ الحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلَكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ

(അല്ലാഹുവേ, നിനക്ക് സ്തുതി. നീയാണ് എനിക്കിത് ഉടുപ്പിച്ചത്. ഇതിന്റെ നന്മയും എന്തിനുവേണ്ടി ഇത് നിര്‍മ്മിക്കപ്പെടുവോ അതിന്റെ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. അതിന്റെ ദോഷത്തില്‍ നിന്നും അതെന്തിനു വേണ്ടി ഉണ്ടാക്കിയതാണോ അതിന്റെ ദോഷത്തില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു.)

കണ്ണാടിയില്‍ നോക്കുമ്പോള്‍

اللهمّ كَمَا أَحْسَنْتَ خَلْقِي فَأَحْسِنْ خُلُقِي

(അല്ലാഹുവേ, എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ എന്റെ സ്വഭാവവും നന്നാക്കേണമേ.)
ഭക്ഷണം കഴിക്കുമ്പോള്‍
ഭക്ഷണപാനീയങ്ങള്‍ കഴിക്കാനാംരംഭിക്കുമ്പോള്‍ ‘ബിസ്മില്ലാഹി’ എന്നു ചൊല്ലല്‍ പ്രധാന സുന്നത്താകുന്നു.
ആരംഭത്തില്‍ അത് പറയാന്‍ വിട്ടുപോകുന്ന പക്ഷം بِسْمِ الله أَوَّلَهُ وآخِرَهُ (ആദ്യം മുതല്‍ അവസാനം വരെ അല്ലാഹുവിന്റെ നാമത്തില്‍) എന്നു പറയണം.

ഭക്ഷണത്തിന് ശേഷം

الحَمْدُ لله الذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنّي ولا قُوّةٍ

(ഇതെനിക്ക് ഭക്ഷിപ്പിച്ചവനും എന്റെ കഴിവോ ശക്തിയോ കൊണ്ടല്ലാതെ എനിക്കിത് നല്‍കിയവനുമായി അല്ലാഹുവിന് സര്‍വസ്തുതി.)

الحَمْدُ لله الذِّي أَطْعَمَنَا وَسَقَانَا ، وَجَعَلَنَا مُسْلِمين

(ഞങ്ങളെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ഞങ്ങളെ മുസ്‌ലിംകളാക്കിത്തീര്‍ക്കുകയും ചെയ്ത അല്ലാഹുവിനു സര്‍വസ്തുതി.)

ആതിഥേയന് വേണ്ടിയുള്ള പ്രാര്‍ഥന

اللهُمَّ بَارِكْ لَهُم فِيمَا رَزَقْتَهُم، وَاغْفِر لَهُم ، وَارْحَمْهُم

(അല്ലാഹുവേ, ഇവര്‍ക്ക് നീ നല്‍കിയതില്‍ വര്‍ധനവ് നല്‍കുകയും ഇവര്‍ക്ക് പൊറുത്തുകൊടുക്കുകയും കാരുണ്യം വര്‍ഷിക്കുകയും ചെയ്യേണമേ.)

തുമ്മിയാല്‍
തുമ്മിയാല്‍ الحَمْدُ لله (അല്ലാഹുവിന് സര്‍വസ്തുതി) എന്ന് പറയണം. അത് കേള്‍ക്കുന്നവര്‍ يَرحَمُكَ الله (അല്ലാഹു നിങ്ങളോട് കരുണ ചെയ്യട്ടെ) എന്ന് പ്രാര്‍ഥിക്കണം. അപ്പോള്‍ തുമ്മിയയാള്‍ يَهْدِيكُمُ الله ويُصْلِحُ بَالَكُم (അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കുകയും നിങ്ങളുടം സ്ഥിതി നന്നാക്കുകയും ചെയ്യട്ടെ) എന്നു പറയണം.

ഇഷ്ടപ്പെട്ട വസ്തു കണ്ടാല്‍

ما شاء الله لا قوة إلا بالله
(അല്ലാഹു ഉദ്ദേശിച്ചതാണ്, അല്ലാഹുവിനല്ലാതെ ഒരു ശക്തിയുമില്ല)
അപ്രകാരം ഇഷ്ടപെടാത്ത കാര്യങ്ങള്‍ കാണുമ്പോള്‍
الحمد لله على كل حال
(ഏതവസ്ഥയിലും അല്ലാഹുവിന് സ്തുതി) എന്നും പറയണം.

സദസ്സ് പിരിയുമ്പോള്‍

سبحانك اللهم بحمدك أشْهَدُ أَنْ لا إله إلا أنت أستغفرك وأتوب إليك

(അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീയല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാന്‍ പാപമോചനത്തിനര്‍ഥിക്കുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.)

വീട്ടില്‍ നിന്ന് പുറത്ത് പോവുമ്പോള്‍

بسم الله ، توكلت على الله ، لاحول ولاقوة إلا بالله

(അല്ലാഹുവിന്റെ നാമത്തില്‍ അവനില്‍ ഞാന്‍ ഭരമേല്‍പ്പിച്ചു. അവനല്ലാതെ ഒരു ശക്തിയും കഴിവുമില്ല.)

പ്രദോഷത്തില്‍

 وَأَمْسَى الْمُلْكُ لِلَّهِ رب العالمين  اللهم إني رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ فتحها ونصرها ونورها وبركتها وهُدَاهَا وأَعُوذُ بِكَ مِنْ شَرِّ مَا فِيهَا وَشَرِّ مَا بَعْدَهَا.

(ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചു. ലോകത്തിന്റെ ആധിപത്യം മുഴുവന്‍ സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു. അല്ലാഹുവേ, ഈ രാത്രിയുടെ നന്മയും വിജയവും സഹായവും പ്രകാശവും അനുഗ്രഹങ്ങളും സന്മാര്‍ഗവും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാത്രിയിലുള്ള എല്ലാത്തിന്റെയും അതിനുശേഷമുള്ള എല്ലാത്തിന്റെയും ഉപദ്രവത്തില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുകയും ചെയ്യുന്നു.)

اللهم بك أمسينا، وبك أصبحنا، وبك نحيا، وبك نموت، وإليك المصير

(അല്ലാഹുവേ, നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ ജീവിക്കുന്നു, മരിക്കുന്നു, പുനരുജ്ജീവിപ്പിക്കപ്പെടുന്നതും നിന്നിലേക്ക് തന്നെയാണ്.)

ഉറങ്ങാന്‍ നേരത്ത്

اللهمَّ بِاسْمِكَ أَمُوتُ وَأَحْيَا

(അല്ലാഹുവേ, നിന്റെ നാമത്തോടെ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.)

بِسْمِكَ ربِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ ، إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا ، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

(നാഥാ.. നിന്റെ നാമത്തില്‍ ഞാനെന്റെ പാര്‍ശ്വം വെച്ചിരിക്കുന്നു. ഞാന്‍ അതുയര്‍ത്തുന്നതും നിന്റെ നാമത്തില്‍ തന്ന. നീ ആത്മാവിനെ പിടിച്ചുവെക്കുന്ന പക്ഷം അതിനു കരുണ ചെയ്യേണമേ. അതിനെ വിട്ടയക്കുകയാണെങ്കില്‍ നിന്റെ സജ്ജനങ്ങളായ ദാസന്‍മാരെ സംരക്ഷിക്കുന്ന പ്രകാരം അതിനെ നീ സംരക്ഷിക്കുകയും ചെയ്യേണമേ.)

اللهم أَسْلَمْتُ نَفْسِي إِلَيْكَ، وَوَجَّهْتُ وَجْهِي، وَأَلْجَأْتُ ظَهْرِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ؛ رَغْبَةً وَرَهْبَةً إِلَيْكَ، لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ.

(അല്ലാഹുവേ, എന്നെ ഞാന്‍ നിനക്ക് വിധേയനാക്കിയിരിക്കുന്നു. എന്റെ മുഖം നിന്നിലേക്ക് തിരിച്ചിരിക്കുന്നു. എന്റെ കാര്യം നിന്നെ ഏല്‍പിച്ചിരിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചേര്‍ത്തുവെച്ചിരിക്കുന്നു. നിന്നെ ഭയന്നും നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ചും. നിന്നില്‍ നിന്ന് നിന്നിലേക്കല്ലാത്ത ഒരു അഭയവും രക്ഷയുമില്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ നിയോഗിച്ച പ്രവാചകനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.)

രാത്രി ഉറക്കത്തില്‍ ഭയപ്പെട്ടാല്‍
ആദ്യമായി أعوذ بالله من الشيطان الرجيم (ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ അഭയം തേടുന്നു) എന്നു പറയണം. പിന്നെ ഇങ്ങനെ പ്രാര്‍ഥിക്കുക:

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ

(അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന അവന്റെ കോപത്തില്‍ നിന്നും അവന്റെ ശിക്ഷയില്‍ നിന്നും അവന്റെ അടിമകളുടെ ഉപദ്രവത്തില്‍ നിന്നും പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്നും അവര്‍ എന്നെ സമീപിക്കുന്നതില്‍ നിന്നും ഞാന്‍ അഭയം തേടുന്നു.)
രാത്രി ഉറക്കമുണര്‍ന്നാല്‍

لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير الحمد لله وسبحان الله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله ثم قال اللهم اغفر لي

(അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല. അവന്‍ ഏകനാണ്. അവന്നൊരു കൂട്ടുകാരുമില്ല. അവന്നാണ് ആധിപത്യം. സര്‍വസ്തുതിയും അവന്നുതന്നെ. അവന്‍ എല്ലാറ്റിനും കഴിവുറ്റവനത്രേ. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. സര്‍വസ്തുതിയും അല്ലാഹുവിനത്രേ. അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയുമില്ല. അല്ലാഹുവേ, എനിക്ക് പൊറുത്തുതരേണമേ.)

ഉറക്കം വരാതെ വിഷമിച്ചാല്‍

اللهم غارت النجوم ، وهدأت العيون ، وأنت حي قيوم لا تأخذك سنة ولا نوم ، يا حي يا قيوم أهدئ ليلي ، وأنم عيني

(അല്ലാഹുവേ, നക്ഷത്രങ്ങള്‍ മറഞ്ഞു. ദൃഷ്ടികള്‍ വിശ്രമം പൂണ്ടു. നീയാകട്ടെ സജീവനും എല്ലാറ്റിനും മേല്‍നോട്ടം വഹിക്കുന്നവനുമാണ്. മയക്കമോ ഉറക്കമോ നിന്നെ ബാധിക്കുകയില്ല. സജീവനും സ്വയം നിലനില്‍ക്കുന്നവനുമായ നാഥാ, എന്റെ രാത്രി സമാധാന പൂര്‍ണമാക്കുകയും എന്റെ നേത്രത്തില്‍ നിദ്ര നല്‍കുകയും ചെയ്യേണമേ.)

Related Post